Wednesday, October 27, 2010

ബന്ധം

അഴിയും തോറും....

മുറുകുന്ന

ബന്ധനങ്ങള്‍....

മുറുകുന്തോറും....

അഴിയുന്ന

ജീവിതങ്ങള്‍....

ഇതില്‍,

എവിടെയാണ്...

ഞാന്‍,

കുരുങ്ങികിടക്കുന്നത്....??

തിരഞ്ഞു

മടുത്തു....!!

എവിടെയും,

എന്‍റെ,

ചിന്നിയ,,,

ശ്ലമായിപ്പോയ

ഹൃദയത്തിന്റെ...

മുറിപ്പാടുകളുണ്ട്.. ...

അപ്പോഴും,,

ഞാനെവിടെയോ....

മറഞ്ഞു കിടപ്പാണ്....

മുഖം മൂടികള്‍;

തകര്‍ന്നു....

ശുദ്ധ രൂപം

പ്രാപിച്ച്....

എവിടെയോ........

നിന്നിലോ...

എന്നിലോ.....

ഏതോ....

പൊട്ടിപ്പോയ,

ബന്ധനത്തിന്‍...

തുമ്പിലോ.....

എവിടെയാണെന്ന്....

ഇന്നുമറിയില്ല...

ആരും അറിയാതിരിക്കട്ടെ.....!!!!






Tuesday, October 26, 2010

തിരിച്ചറിവ്.....

പുഞ്ചിരിയെ,

എനിക്ക് ഭയമാണ്...

ചിരിച്ചുകൊണ്ട്....

ഒടുവില്‍

അതെന്നെ കരയിക്കുന്നു.

സ്നേഹവച്ചനങ്ങളോട്...

എനിക്ക് വെറുപ്പാണ്.....

അതിലെ പൊള്ളത്തരങ്ങള്‍

തിരിച്ചറിയാനാവാതെ

ഞാന്‍ പകച്ചു പോകുന്നു....!!

സ്നേഹത്തോട്...

എനിക്ക് പുച്ഹമാണ്....

ആത്മാര്‍ത്ഥതയുടെ,

മുഖം മൂടികളനിഞ്ഞു...

അതിന്റെ

വില കെടുത്തുന്നു...

മൌനത്തോടും,

സഹനതോടും...

എനിക്കാരധനയാണ്‌....

കാരണം;

ചുറ്റുമുള്ള കപടതയെ,

അതുകൊണ്ടാണ്,

ഞാന്‍ തോല്‍പ്പിക്കുന്നത്.....!!!!

നഷ്ടങ്ങള്‍


കാലത്തിനൊപ്പം,

മറിഞ്ഞുപോയ
എടുകള്‍ക്കിടയില്‍....

വര്‍ണ്ണങ്ങള്‍ നഷ്ടപ്പെട്ട

ഒരു
മയില്പ്പീലിതുണ്ടിന്റെ

വേദന..

ഒളിഞ്ഞുകിടന്നിരുന്നു
....

പറക്കും
മുന്‍പേ...

ചിറകു
നഷ്ടപ്പെട്ട

ശലഭാതിന്റെ
സ്വപ്നങ്ങളും,,,

ആര്‍ക്കോ
വേണ്ടി

കാത്തു
വെച്ച

പാരിജാതത്തിന്റെ
,

തണുത്ത
സുഗന്ധവുമുണ്ടായിരുന്നു....

ഇനിയും
മറിയാത

ടുകളെ

അക്ഷമയോടെ
നോക്കികൊണ്ട്....

മിഴികളില്‍,

കിനാവ്
നഷ്ടപ്പെട്ട

ഒരു
കുഞ്ഞാറ്റക്കിളി

കാത്തിരിക്കുന്നുണ്ടായിരുന്നു
.....

അടഞ്ഞ പുസ്തകതാളുകളിലെ

ആര്‍ക്കും
വായിക്കാനാവാത്ത...

അക്ഷരങ്ങളകുവനായ്
....!!!!!!!

Wednesday, October 20, 2010

മടക്കയാത്ര


മൂന്നു മുപ്പതിന്റെ എക്സ്പ്രെസ്സില്‍ കയറിയപ്പോള്‍ പ്രതീക്ഷിച്ചത്രതിരക്കുണ്ടായിരുന്നില്ല...!!!

സാധാരണ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ... നല്ലതിരക്കുണ്ടാവരുണ്ട്...!! ഒഴിഞ്ഞു കിടക്കുന്ന ഒരുസീറ്റില്‍ചെന്നിരുന്നപ്പോഴെക്കും വണ്ടിഇളകിത്തുടങ്ങിയിരുന്നു......!!!

ഒരു ദീര്‍ഘനിശ്വസമുതിരുതുകൊണ്ട്, ഞാന്‍ ചുറ്റുംനോക്കി....ഇല്ല...പരിചയമുള്ള ഒരൊറ്റ മുഖവുമില്ല ...
ആശ്വാസത്തോടെ ചാരിയിരുന്നു കണ്ണുകളടച്ചു.....

ഏതോ സ്റ്റേഷനില്‍ വണ്ടി നിന്നു. യാത്രക്കാരുടെ ബഹളം കേട്ടാണ്ഞാന്‍ ഉണര്‍ന്നത്....തന്റെ എതിരെയുള്ളസീറ്റിലിരിക്കുന്നതാടിക്കരനില്‍ എന്റെ കണ്ണുകള്‍ ഉടക്കി....എവിടെയോ....കണ്ടുമറന്നതുപോലെ......

നല്പ്പതിയഞ്ഞിനു മീതെ പ്രായം വരും....കണ്ണുകള്‍ ഏതോദുഖസ്മ്രുതിയിലണ്ടാതുപോലെ...., വളരെ ക്ഷീണിച്ചഒരുരൂപം.....

അയാള്‍ അലക്ഷ്യമായി പുറത്തേക്കുനോക്കികൊണ്ടിരിക്കുകയാണ്.....

ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു......ലൈബ്രറിയിലെ, കസേരയില്‍ഇരുന്നു രെജിസ്റ്ററില്‍ പേരെഴുതി സൈന്‍ ചെയ്യിച് തനിക്കുപ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍ എടുത്തു തരുന്ന ഒരുരൂപമാണ്‌ മനസ്സില്‍ഓടിയെത്തിയത്....

പെട്ടന്ന് ഞാന്‍ കണ്ണുകള്‍ തുറന്നു നോക്കി.....

"ഗോപിയേട്ടന്‍....,,,,,"

ഞാനറിയാതെ തന്നെ വാക്കുകള്‍ പുറത്തു വന്നു.......ശബ്ദം കേട്ട്അയാള്‍ അട്ഭുടത്തോടെ.... അവളെ നോക്കി....

ഞാന്‍ അവിശ്വസനീയതയോടെ പിന്നെയും ചോദിച്ചു...." നിങ്ങള്‍ഗോപിയെട്ടനല്ലേ....കോളേജ്ലൈബ്രറിയിലെ....??"

അയാള്‍ തലകുലുക്കി സമ്മതിച്ചു.... പിന്നെ ചോദിച്ചു..." കുട്ടിസൈക്കൊലജിയയിരുന്നില്ലേ....സബ്ജെക്റ്റ്......... പേര് ഞാന്‍മറന്നുപോയി.....ഒരുപാട് കാലമായതല്ലേ...

ഇപ്പോഴും തന്നെ മറന്നിട്ടില്ലല്ലോ എന്നാ സന്തോഷത്തോടെ ഞാന്‍പേര് പറഞ്ഞു....

അല്ലെങ്കിലും ഞങ്ങള്‍ തമ്മില്‍ നല്ല സൌഹൃദത്തിലായിരുന്നു ,,,,, ലൈബ്രറിയില്‍ പുസ്തകമെടുക്കാന്‍ തനിച്ചാണ്പോവുക....അതുംക്ലാസ്സ്‌ ടൈം കഴിഞ്ഞ്......കുട്ടികള്‍ കുറെയൊക്കെപോയിരിക്കും...ഞാന്‍ഹോസ്റെലിലയതുകൊന്ദ്.. വളരെപതുക്കെയാണ് ചെല്ലുക....അപ്പോള്‍ സംസാരിക്കാന്‍ സമയംകിട്ടും.....
നാട്ടിലെയും വീട്ടിലെയും കാര്യങ്ങള്‍ പറയും....

ഒരിക്കല്‍ ഏതോ ഒരു നോവല്‍ എടുത്തു തരുമ്പോള്‍ അദ്ദേഹംപറഞ്ഞു....ഇത് വായിക്കൂ ..ഇത് തന്നെയാണ്എന്റെജീവിതം..... അദേഹം തുടര്‍ന്ന്....ഭാര്യയുമായി ഉള്ളവഴക്ക്...കോടതിയില്‍നടന്നുകൊണ്ടിരിക്കുന്ന...കേസ്...

എനിക്കെല്ലാം മനസിലാവുന്നുണ്ടായിരുന്നു....കുറച്ചുമാസങ്ങളായി....ഗോപിയേട്ടനെ ചുറ്റിപറ്റിയുള്ള കഥകള്‍ഞാനുംകേള്‍ക്കുന്നുണ്ടായിരുന്നു...അത് സത്യമാണെന്ന് അടേഹത്തില്‍നിന്നു തന്നെ അറിഞ്ഞപ്പോള്‍ സഹതാപംതോന്നി....

പിന്നീട് ഞാനതെപറ്റി ചോദിച്ചതെയില്ല....

ഞങ്ങള്‍ക്കിടയില്‍ ജ്യോതിഷവും, ആധ്യാത്മികതയും....സംസാരവിഷയമായി.....

പിന്നെ അവസാന വര്‍ഷ പരീക്ഷയുടെ റിസള്‍ട്ട് വാങ്ങാന്‍പോയപ്പോള്‍ അദേഹം ലീവിലായിരുന്നു....
പിന്നെ കാണുന്നത്...ഇപ്പോഴാണ്....

ഒര്മകള്‍ക്കൊടുവില്‍ ഞാന്‍ തന്നെ സംസാരത്തിന് തുടക്കമിട്ടു...
" ഗോപിയേട്ടന്‍ ഇപ്പോള്‍ എവിടെയാ വര്‍ക്ക്‌ ചെയ്യുന്നേ?? രാധേച്ചിയുടെ പിണക്കമൊക്കെ മാറിക്കാണും അല്ലെ... ഇപ്പോള്‍ഒരുമിച്ചാണോ നിങ്ങള്‍....??? കാണനമെന്നഗ്രഹിച്ചിരുന്നുഞാന്‍.... ഒരു കാലത്ത്...."

എനിക്ക് ചോദിയ്ക്കാന്‍ ഒരുപാടു ചോദ്യങ്ങളുണ്ടായിരുന്നു.... എന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ അദേഹംഅല്‍പ്പനേരം മൌനംപാലിച്ചു.... പിന്നെ പറഞ്ഞു തുടങ്ങി....

കുട്ടി ഒന്നും മറന്നിട്ടില്ല അല്ലെ... ഇപ്പോള്‍ജോലിയില്ല....ഭാര്യയില്ല....മക്കളില്ല....ആരും....ആരുമില്ല....

അദേഹം പറഞ്ഞുകൊണ്ടിരുന്നു......

ഭാര്യ മറ്റൊരാളെ വിവാഹം ചെയ്തതും.....കുട്ടികളെ തനിക്കുവിട്ടു തരത്തിരുന്നതും....അങ്ങനെയങ്ങനെ....

ഞാന്‍ എല്ലാം മൂളിക്കേട്ടുകൊണ്ടിരുന്നു.....

അപ്പോള്‍ തന്‍ കോളേജ് ലൈബ്രരിയിലനെന്നും,,, പുസ്തകംതിരയുന്ന ഗോപിയേട്ടന്‍ തന്നോട് വീട്ടുകാര്യങ്ങള്‍പരയുകയനെന്നും....തോന്നി.....

ആര്‍ക്കും വേണ്ടാത്ത ഒരു ജീവിതം കഴിയാന്‍ ഒരു ജോലിയുടെആവശ്യമില്ലെന്ന് തോന്നി...റിസൈന്‍ ചെയ്തു.... ഇപ്പോള്‍യാത്രയിലാണ്.....ഒരു തീര്‍ത്ഥാടനം...ഒരുലക്ഷ്യവുമില്ലാതെ...... ബന്ധങ്ങളില്ലാത്ത ജീവിതത്തിനുഒരുലക്ഷ്യവും അര്‍ത്ഥവുമില്ല കുട്ടീ......അങ്ങനെയുള്ള ജീവിതംതന്നെ വ്യര്തഥ്മാന്....

അദേഹം പറഞ്ഞു നിര്‍ത്തിയ വാചകം എന്റെഉള്ളില്കൊണ്ടു.... ബന്ധങ്ങളുടെ ശ്വാസംമുട്ടിക്കുന്നഅസ്വാതന്ത്ര്യത്തെ ഉപേക്ഷിച്ചു യാത്ര തുടങ്ങിയ എന്റെഉള്ളു പിടഞ്ഞു.....

നാളെ എന്റെ ജീവിതവും....അര്‍ത്ഥമില്ലാതെ.....

ഏതോ സ്റ്റേഷനില്‍ വണ്ടി നിന്നു....ഞാന്‍ പെട്ടന്ന് ബാഗുമെടുത്ത്എഴുനേറ്റു.... " ഗോപിയേട്ട, ഞാന്‍ഇറങ്ങുകയാണ്....വീണ്ടുംകാണണമെന്ന് അത്മാര്തമായി ആഗ്രഹിച്ചുകൊണ്ട്...."

മിഴികള്‍ അടെഹതോടുള്ള നന്ദിയാല്‍ നിറഞ്ഞിരുന്നു....

" അല്ല, കുട്ടി എങ്ങോട്ടാണെന്ന് പറഞ്ഞില്ല, "

" ഞാന്‍......ഇവിടെ അടുത്ത, ഒരു ബന്ധു വീട്ടിലേക്ക്.... "

പെട്ടന്ന് നാവില്‍ വന്ന നുണ പറയേണ്ടി വന്നതില്‍ എനിക്ക് ദുഖംതോന്നി....

സ്റ്റേഷനില്‍ ഇറങ്ങി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ട്രെയിന്‍ ടൈംഅന്വേഷികുമ്പോള്‍ എത്രയും പെട്ടന്ന് വീട്ടില്‍തിരിച്ചെത്താനുള്ളധൃതിയായിരുന്നു.... തന്റെ നാട്ടിലേക്കുള്ള വണ്ടിയുംപ്രതീക്ഷിച്ചു നില്‍ക്കുബോള്‍ മനസ്സില്‍നിറയെ ഗോപിയേട്ടന്റെവാക്കുകളായിരുന്നു,,.....

യാത്രയില്‍ അദേഹത്തെ കണ്ടില്ലായിരുന്നെങ്ങില്‍.....

എന്റെ ജീവിതവും ലക്ഷ്യമില്ലാത്ത ഒരു തീര്‍ഥാടനംആകുമായിരുന്നോ.........

അതെക്കുരിചോര്‍ക്കാന്‍ ശ്രമിക്കാതെ, വീണ്ടും യാത്രതുടങ്ങുകയായിരുന്നു....

ബന്ധങ്ങളിലേക്ക്.... വീണ്ടും....ഒരുമടക്കയാത്ര........!!!!!!!!!!!




......

Thursday, October 14, 2010

അപരിചിത


ഞാന്‍.....;
നിനക്ക് പ്രിയപ്പെട്ടവള്‍,
നിന്‍റെ ഹൃദയത്തില്‍
കുളിര്‍മഴാ വീഴതിയവള്‍..
നിന്‍റെ ഹൃദയത്തിന്‍
മിടിപ്പയാവള്‍..,
നിന്‍റെ മിഴികളില്‍
കിനാവായവള്‍..
നിന്‍റെ വഴിയരികില്‍
തണലയാവല്‍...
നിന്‍റെ അധരങ്ങളില്‍
പ്രാര്‍ത്ഥനയായവള്‍...
നിന്‍റെ ഏകാന്തതയില്‍...
പൂത്‌നിന്നവള്‍.......!!!

പണ്ടെന്നോ
നഗരതിരക്കിലരുകയും..
കോര്തുപിടിച്....

നീ നടത്തിയൊരു
സഹയാത്രിക....!!!

ഇന്ന്....

ഞാന്‍ , നിനക്കപരിചിത...
ഇന്നെന്‍റെ ഹൃദയത്തില്‍...
നീ പെയ്യിച്ചൊരു
വേനല്‍ മഴ
ഹൃദയം കൊടുത്ത്...
ഹൃദയമില്ലതെയയവല്‍...
കിനാവ് മരിച്ച....
ശൂന്യമായ മിഴികലുല്ലവള്‍...
വിടരും മുന്‍പേ....
വിട വാങ്ങിയ...
പൂക്കാലതിന്‍...
കരിഞ്ഞ ഓര്‍മ്മകള്‍ ........
സ്വന്തമയുള്ളവല്‍....!!!

ഇന്ന്....
നഗരത്തിന്‍....
ശബളതയാര്‍ന്ന....
കപട മുഖംമൂടിയണിഞ്ഞ
തിരക്കില്‍
നിനക്ക്.....
ഞാന്‍...
വെറുമൊരു വഴിയാത്രക്കാരി.......!!!!!!!!





മണ്‍വീണ


ഒരു മഴക്കാല സന്ധ്യയില്‍,
എന്‍റെ പൂമരചില്ലയില്‍..

നനവാര്‍ന്ന ചിറകുമായ്
വന്നനഞ്ഞന്നു നീ ...

പിന്നെയീ...
മഴതോര്‍ന്ന പുലരികളില്‍

എന്നെവിളിച്ചുനര്തുന്നോ-
രുനര്തുപ്പട്ടായി നീ...

പിന്നെയെന്‍ നാളുകള്‍ക്-
നരവേകുവാന്‍ നിന്‍റെ

മധുഗാനമെന്‍ കതിന്നമൃതക്കി
മാറ്റി നീ .....

എന്‍ രാത്രികള്‍ക്ക് നീ
താരട്ട്പട്ടായി....

എന്നുരക്കതിന്നോ
മധുര സ്വപ്നങ്ങളായ്


എന്‍ ശ്വാസംയെന്റെ
ജീവന്‍റെ ജീവനായ് ...

ഒടുവിലൊരു നാളില്‍
കൊടുങ്ങാട്ടുവന്നു തകര്തോരെന്‍


പൂമരചില്ലയില്‍ നിന്ന്
പറന്നു പോയെന്ഗോ നീ,,,,,

വന്നീലോരുനളും....
വന്നൂ: ഹേമന്തം ശിശിരം...

വസന്ത രിതുക്കലോരോന്നുമേ.....

ഇന്നെന്‍റെ മുറ്റത്ത്‌

പൂമരമില്ല....

ഉണര്ത്‌പാട്ടില്ല....
മധുഗാനമില്ലെങ്ങും....!!

താരാട്ട് പാട്ടില്ല
മധുര സ്വപ്നങ്ങളും....

ഉള്ളതീ ഞാന്‍ മാത്രം.......
തന്ത്രി തകര്‍ന്ന
മണ്‍ വീണ .......!!!!















Friday, September 17, 2010

നഷ്ടപെട്ട ഗസല്‍ ...






നേരം സന്ധ്യയിരുന്നു .........

എനിക്ക് നൈടിലാണ് ഡ്യൂട്ടി ....ഹാന്‍ഡ്‌ ബാഗെടുത് ജാലകം അടക്കാന്‍ തുടങ്ങുമ്പോഴും പതിനേഴാം വാര്‍ഡില്‍ നിരാലംബയായി കിടക്കുന്ന അന്നയെ കുറിച്ചായിരുന്നു ചിന്ത ....!!


പെട്ടന്നാണ് ഏതോ ഗാനത്തിന്റെ അലയൊലികള്‍ , നഗരത്തിന്റെ ഇരമ്ബലിലും ഞാന്‍ കേട്ടത് ....
എന്റെ മനസ് ആര്‍ദ്രമായി .....

ജാലകത്തിലൂടെ പുറത്തേക്കു നോക്കി നില്‍ക്കുമ്പോള്‍ എന്റെ ഹൃദയം ക്രമാതീതമായി മിടിച്ചുകൊണ്ടിരുന്നു ....


അത് ഒരു ഹിന്ദുസ്ഥാനി ഗസലയിരുന്നു ....!!


ഒരിക്കല്‍ ഞാന്‍ ഏറ്റവും ഇഷ്ടപെട്ടിരുന്ന ........ പിന്നീടെപ്പോഴോ മറന്നുപോയ .....എനിക്ക്

മറക്കേണ്ടി വന്ന ....

എന്റെ പ്രിയപ്പെട്ട ....
.........!!!

ഞാന്‍ ശ്വാസമെടുക്കാന്‍ പോലും മറന്നു ജനലഴികളില്‍ മുറുകെ പിടിച്ചുകൊണ്ടു നിന്നു ....


മനസ്സില്‍ ഓര്‍മ്മകള്‍ താളം തെറ്റി വന്നു നിറഞ്ഞുകൊണ്ടിരുന്നു ....
Add Image ഒര്മാകളില്പ്പെട്ടു എനിക്ക് ശ്വസംമുട്ടുന്നുണ്ടായിരുന്നു ....!!!

* * *


എന്നും ക്ലാസ്സ്‌ കഴിഞ്ഞു ഞാന്‍ ചെല്ലുന്നത് പാര്‍ക്കിലെക്കയിരുന്നു .... .

എന്തുകൊണ്ടോ വീട് ഞാന്‍ വെറുത്തിരുന്നു ..


പാര്‍കിലെ മഞ്ഞ പൂക്കള്‍ വീണു കിടക്കുന്ന ലോണില്‍ ഞാന്‍ ചെന്നിരിക്കും ....


"ഹലോ എന്താണ് എന്നും തനിച്ചിരുന്നു ഓര്‍ക്കുന്നത് ?"
ഞാന്‍ ശബ്ദത്തിന്റെ ഉടമയെ തിരിഞ്ഞു നോക്കിയപ്പോള്‍ പുഞ്ചിരിയോടെ നില്കുന്നു ഒരാള്‍ ...

ഞാനെന്നും അയാളെ കാണാറുണ്ടായിരുന്നു ...


"താങ്ങളും തനിച്ചാണല്ലോ "ഞാനും തിരിച്ചു ചോദിച്ചു ....


നാമെല്ലാവരും തനിച്ചാണ് ....


പിന്നെയും അയാള്‍ എന്തോ ചോദിക്കാന്‍ ഭാവികുന്നത് കണ്ട ഞാന്‍ പെട്ടന്ന് തിരിഞ്ഞു നടന്നു .

പാര്‍ക്കില്‍ നിന്നു റോഡിലേക്കിറങ്ങുമ്പോള്‍ എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു .....


എന്‍റെ ഏകാന്തതയെ മുരിവേല്പിച്ചതിനു .....!!!


പിറ്റേന്നും ഞാന്‍ സ്ഥിരമായി ഇരിക്കാറുള്ള ലോനിലേക്ക് ചെന്നപ്പോള്‍ അയാള്‍ അവിടെ ഉണ്ടായിരുന്നു ....


"ഗുഡ് എവെനിംഗ് ...." പരിച്ചയത്തോടെ തന്നെ അയാള്‍ വിഷ് ചെയ്തു ....ഞാന്‍ തിരിച്ചും ....


പിന്നെ ഒന്നും പറയാനില്ലാതെ ഇരികുംബോഴാണ് ...മൌനത്തെ ഉടചെരിഞ്ഞുകൊന്ദ് .....ഒരു ഗസല്‍ ....


കാറ്റില്‍ ആ ഹിന്ധുസ്ഥനിക് തണുത്ത സുഗന്ധമുണ്ടായിരുന്നു ...

ആ തണുപ്പ മനസിലേക്ക് അരിച്ചിറങ്ങി ...


'കം നഹി മേരി സിന്ദഗി കേലിയെ ..."

"ഹിന്ദുസ്ഥാനി കേള്‍ക്കരുണ്ടോ ??" വീണ്ടും അയാള്‍ ..


" ഉണ്ട് "


എന്‍റെ കയിലുള്ള ഹിന്ദുസ്ഥാനി കല്ലെക്ഷനെ കുറിച്ച് ഞാന്‍ അയാളോട് പറഞ്ഞില്ല ...

പക്ഷെ ഞാന്‍ ഓര്‍ത്തത് മറ്റൊന്നാണ് ... ഇപ്പോള്‍ കേള്‍ക്കുന്ന ഗസല്‍ ...എന്‍റെ കയിലില്ലല്ലോ ...


"ഈ ഗസല്‍ കൊള്ളാമോ ?" അയാള്‍ ചോദിച്ചു .


'അതെ , നല്ല ഗസല്‍ ..."


"എന്‍റെ കയ്യിലുണ്ട് . എനികേറെ ഇഷ്ടമുള്ളതാണ് ..."

ഞാന്‍ ആദരവോടെ അയാളെ നോക്കി ... എനിക്കത് വേണമെന്ന് പറയാന്‍ മടി തോന്നി . അതുമനസിലക്കിയെന്നോണം അയാള്‍ പറഞ്ഞു ...


"വേണമെങ്ങില്‍ തരാം ... നാളെ ?

"
"ശരി വേണം "

ഞാന്‍ സന്തോഷത്തോടെ പറഞ്ഞു . അങ്ങനെ ഞങ്ങള്‍ സുഹൃതുകളായി ....


ഞാന്‍ അദ്ഭുതപ്പെട്ടു ....എനിക്കൊരു സുഹൃത്തോ ??


ആരോടും കൂടുകൂടുന്നത് എനിക്കിഷ്ടമാല്ലയിരുന്നു ....
എന്നിട്ടും ....

പിന്നെയുള്ള ഓരോ സന്ധ്യകളും ഗസലുകളെ കുറിച്ച് സംസാരിച്ചാണ് ഞങ്ങള്‍ ചിലവഴിച്ചത് ..


ആ ചര്‍ച്ചകള്‍ ഞങ്ങളുട സൌഹൃദത്തെ ഉറപ്പിച്ചു ...


ഒരു ദിവസം അയാള്‍ തന്റെ കുടുംബത്തെ കുറിച്ച് സംസാരിച്ചു ....
പ്രണയിച്ചു വിവാഹിതരായിട്ടും ...ദാമ്പത്യത്തില്‍ നിത്യവും കലഹിക്കുന്ന മാതാപിതകളെ കുറിച് ....അതിനിടയില്‍ തനിച്ചായിപോയ തന്നെ കുറിച് .....അങ്ങനെ അങ്ങനെ .....

അയാള്‍ പറഞ്ഞത് കേട്ട ..ഏറെനേരം ഞാന്‍ മിണ്ടാനവതിരുന്നുപോയി .....

എന്‍റെ മിഴികളില്‍ നിന്നും ഒലിച്ചിറങ്ങിയ തുള്ളികള്‍ പുല്‍ത്തകിടിയില്‍ മറഞ്ഞിരുന്നു ...


സാവധാനം ഞാന്‍ അയാളെ ഹൃദയപൂര്‍വം ആശ്വസിപ്പികുമ്പോഴും , ഞാനനുഭവിക്കുന്ന ഇതേ പ്രശ്നത്തെ കുറിച് മനപൂര്‍വം പറഞ്ഞില്ല . എനിക്കയലോടുള്ള അടുപ്പം കൂടുകയായിരുന്നു ....



ഞാന്‍ പറയാതിരുന്നിട്ടും എന്നെ പിന്നീടയാള്‍ മനസിലാക്കിയെന്നതില്‍ എനിക്ക് ജാള്യം തോന്നാതിരുന്നില്ല . എങ്കിലും എനികേറെ സമാധാനമായിരുന്നു ...

എന്നെ മനസിലാക്കുന്ന ഒരാള്‍ .....
ഞാന്‍ പറയാതെ തന്നെ .....

പിന്നീട് ഞങ്ങള്‍ വ്യ്കുന്നെരങ്ങളിലെ ഗസലുകള്‍ക്കിടയില്‍ ദുഃഖങ്ങള്‍ അലിയിച്ചു ...


ഒരു വയ്കുന്നേരം , അയാള്‍ വരുമ്പോള്‍ കൂടെ ഒരു സുന്ദരിയായ പെണ്‍കുട്ടിയും ഉണ്ടായിരുന്നു ....

പച്ചയില്‍ മഞ്ഞ പൂക്കളുള്ള അവളുടെ സാരി കണ്ടപ്പോള്‍ ഞാനിരിക്കുന്ന പുല്തകിദിയെയെഅനു എനിക്കോര്‍മ്മ വന്നത് ....

അതില്‍ വീണു കിടക്കുന്ന മഞ്ഞ പൂകളെയും ....!!!


താന്‍ സ്നേഹിക്കുന്ന പെന്കുടിയനെന്നു പറഞ്ഞ് എനിക്കവളെ പരിചയപ്പെടുത്തി ...

അല്‍പ്പനേരം സംസാരിച്ചതിനുശേഷം അവരിരിവരും എന്നോട് യാത്ര പറഞ്ഞ് തൊട്ടപുറത്തെ സിമന്റ്‌ ബെഞ്ചില്‍ പോയിരുന്നു സംസാരിച്ചു തുടങ്ങി .....


ഞാന്‍ വീണ്ടും ലോണില്‍ തനിച്ചായി .....

എന്‍റെ മനസ് ഒന്നിലും ഉറച്ചു നിന്നില്ല ....


ഞാന്‍ അവിടെ നിന്നെഴുനേറ്റു പുറത്തേക്കു നടക്കുമ്പോഴും അവരവിടെ സംസാരിച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു ......


എനിക്ക് ആദ്യമായി ഏകാന്തത അനുഭവപെട്ടു ....

അതെന്നെ നീര്രിച്ചുകൊണ്ടിരുന്നു .....


പിന്നീട് ഒരിക്കലും ഞാന്‍ പാര്‍ക്കിലേക്ക് ചെന്നതെയില്ല ....

അവിടെ തനിച്ചിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടില്ല ...

ഏകാന്തതയെ സ്നേഹിച്ചിരുന്ന എന്നെക്കൊണ്ട് അതിനെ ഇത്രമേല്‍ അസ്സഹനീയമാക്കിതീര്തതാരന്...???

എന്‍റെ ജീവിതം ഏതെല്ലാമോ വഴികളിലൂടെ ഒഴുകി കൊണ്ടിരുന്നു ....

എന്‍റെ ഏകാന്തത എന്നെ എന്തെല്ലാമോ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു ....അതിനു പരിഹാരമായി ഞാന്‍ ആതുരസേവനം തിരഞ്ഞെടുത്തു .....


പിന്നെ എനികൊന്നും ഓര്‍ക്കാന്‍ സമയം കിടിയതെയില്ല ,,,, ഞാന്‍ ഓര്‍മകളെ മനപൂര്‍വം ഇല്ലാതാക്കി ....!!!


* * *


ഫാക്ടറിയിലെ സൈറോന്‍ കേട്ടാണ് ഞാന്‍ ഓര്‍മകളില്‍ നിന്നുണര്‍ന്നത് ...


എത്ര നേരം ഞാന്‍ അങ്ങനെ നിന്നുവെന്നു എനിക്കോര്‍മയില്ല ....

നേരം ഏറെയായിരുന്നു .....

ഞാന്‍ മുന്‍പേ കേട്ട ഗസല്‍ ഇപ്പോഴില്ല ....!!!!


പുറത്തു പടര്‍ന്ന ഇരുട്ടിനെ തോല്‍പ്പിച്ചു കൊണ്ട് നഗരത്തിലെ നിയോണ്‍ വിളക്കുകള്‍ ...
ഇരമ്ബാലുകള്‍ , ബഹളങ്ങള്‍ .....തിരക്കിട് പോകുന്ന മനുഷ്യര്‍ ....


എനിക്കാദ്യമായി .... നഗരത്തിലെ രാത്രി സുന്ദരമായി തോന്നി ....


എന്‍റെ മനസിലപ്പോള്‍ പതിനേഴാം വാര്‍ഡിലെ അന്നയുണ്ടായിരുന്നില്ല ....


മനസ്സില്‍ നിറയെ ആ ഗസലായിരുന്നു ......!!!


ഇ നഗരത്തിന്റെ ഇരുട്ടിലെവിടെയോ ....തനിക്കു പ്രിയപ്പെട്ട .........




ഞാന്‍ ഹാന്‍ഡ്‌ ബാഗെടുത് കട്ടിളിലെകെരിഞ്ഞു ജാലകത്തിന്റെ അഴികളില്‍ പിടിച്ചു പുറത്തേക് നോക്കി ..... പ്രതീക്ഷയോടെ നിന്നു...........


ആ ഹിന്ദുസ്ഥാനി ഗസല്‍ ........

ഇനിയും ....ഒരിക്കല്‍ കൂടിയെങ്ങിലും ....കേള്‍ക്കാതിരിക്കില്ല ................................!!!!!!!